മാര്‍ച്ച് 19. ചന്ദ്രന്‍ അസാധാരണാമാം വിധം
ഭൂമിക്കടുത്തേക്ക് വന്നു നിന്നു.പിന്നെ തനിക്കു തന്നെ
നിയന്തിക്കാനാവാത്ത ഭ്രമണവേഗത്തോടെ മനസ്സില്ലാ
മനസ്സോടെ അകന്നു പോവുകയും ചെയ്തു.......
ദിനവും സന്ധ്യയില്‍ ജ്യോതിര്‍ ഗോളങ്ങങ്ങള്‍ക്ക് വല്ലാത്ത ആഹ്ലാദമാണു്.
യാമങ്ങള്‍ കടന്നു പോകുമ്പൊഴൊ? കനത്ത ഏകാന്തത.....
കണ്ടോ, നിങ്ങളിതന്തിയില്‍ത്തെളിയുമീ-
നക്ഷത്ര ജാലം, നിശാ-
നിദ്രായാമമണഞ്ഞിടുന്നതുവരെ-
പ്പൊട്ടിച്ചിരിച്ചിങ്ങനെ
കണ്ടോ, ലോകമുറങ്ങിടുന്നൊരിരവില്‍
മൂകാന്ധകാരം പടര്‍-
ന്നുണ്ടാകുന്ന കൊടും വിഷാദ മഖിലം
കണ്ണില്‍ നിറച്ചിങ്ങനെ?
കണ്ടോ,യിന്ദു മുഖാംബുജത്തെളിമയും,
രാഗാര്‍ദ്ര ഭാവങ്ങളും,
സന്ധ്യാ സുന്ദര മുഗ്ദ്ധ ഭാവമഴകും,
തീര്‍ക്കുന്ന തേരോട്ടവും?
കണ്ടോ പിന്നെയണിഞ്ഞിടുന്ന വിരഹം
ചെഞ്ചോപ്പു മായിച്ചതും,
കണ്ടോ പൊന്‍ മുഖകാന്തിയില്‍ത്തെളിയുമാ
തീരാക്കളങ്കങ്ങളും?
പിന്നെ സ്സൂര്യനണഞ്ഞിടുന്നതുവരെ-
ക്കണ്‍കോണിലേകാന്തമായ്
കണ്ണീരിറ്റുവെളിച്ചവും, കരുണയും
തൂകിത്തിളങ്ങുന്നതും
കണ്ടാലത്ഭുതമേറെയുണ്ടു കുതുകാ-
ലെന്തോ തിരഞ്ഞിന്നു ഞാന്‍
കണ്ടൂ സ്വച്ഛ നിശാന്തരീക്ഷ സഖരെ-
ക്കണ്ണില്‍ നിറച്ചിങ്ങനെ!
Tuesday, March 22, 2011
Subscribe to:
Post Comments (Atom)



2 comments:
ഷാജിയുടെ കവിതകൾ വായിക്കുമ്പോൾ മാത്രമാണു ഞാൻ മലയാള കവിതയുടെ പഴയ താളം കേൾക്കുന്നത്! നല്ലതാണ്.
പഴയതാളം മറക്കാതെ കാത്തിടാ-
നെഴുതുവാന്‍ ഞനൊരുങ്ങിപ്പുറപ്പെടേ
മുകിലിനെപ്പോല്‍ ചിലര്‍ ചൊന്ന വാക്കുകള്‍
ഹൃദയപൂര്‍വ്വം എടുത്തു വയ്ക്കുന്നു ഞാന്‍...!
Post a Comment