Monday, August 15, 2011

സ്വാതന്ത്ര്യക്കൊട്ടാരം



ഇന്നലെപ്പുലര്‍കാലേ മണ്മറ,ഞ്ഞേതോ പ്രഭാ-
വെണ്മയൂഖങ്ങള്‍ തീര്‍ത്ത തേരുരുള്‍ക്കിലുക്കങ്ങള്‍
വന്നു മാഞ്ഞുവോ? വെറും സ്വപ്നമല്ല,തുല്യമാ-
മുള്‍ക്കരുത്തുമായ് ധീര രക്തസാക്ഷികള്‍ നില്പൂ.

ശംഖൊലി മുഴക്കിയും, രക്തപുഷ്പങ്ങള്‍ നിറ-
ച്ചൊപ്പമായ് നിവേദിച്ച ജീവനും സ്വപ്നങ്ങളും
തൂക്കി നോക്കുന്നു; പിന്നെയാകുലം മരവിച്ച
ഭാരതാംബയെ നോക്കിയീവിധം വിലപിപ്പൂ -

“ഞങ്ങളന്നുയര്‍ത്തിയ സൌധശീര്‍ഷത്തില്‍ ധ്വജം
മങ്ങിയോ, നിറം കെട്ടു വീണുവോ? നിരര്‍ത്ഥകം
നെഞ്ഞിലെച്ചെഞ്ചോരയില്‍ച്ചാലിച്ചു പണിഞ്ഞതു
വര്‍ണ്ണസൌധമോ വെറും ചില്ലുകൊട്ടാരങ്ങളോ?”