Wednesday, September 21, 2011

ഗുരുസമാധി ദിനം

ഗുരുസമാധി ദിനം



ഗുരു തന്ന കൃപാകടാക്ഷമാ-
മരുളിന്‍ മാറ്റുരചെയ്യുകില്‍ സ്ഥിരം
സ്ഫുരദീപ്തി ചൊരിഞ്ഞിടും മഹാ-
സ്വരമന്ത്രാക്ഷര സാരസര്‍വ്വസ്വം

ഇരുളേറിയ വീഥികള്‍ക്കുമേല്‍
നിറയും ദിവ്യ വിളക്കുവച്ചയാള്‍
അരുതായ്മകള്‍ വെട്ടി മാറ്റുവാന്‍
കരവും വാളുമുയര്‍ത്തി വന്നയാള്‍

ഗുരു,വക്ഷരമാന്ത്രികന്‍ മഹാ-
കവിയായ് ജന്മമെടുത്തു വന്നയാള്‍
ഗുരു, ദര്‍ശന ഗീതിയാല്‍ ചിരം
മലയാണ്മക്കൊരു ഹാരമിട്ടയാള്‍

അരുളൊക്കെ മറച്ചു വച്ചു നാ-
മിരുളില്‍ത്താണു കിടപ്പിതോര്‍ക്കുകില്‍
തെളിനീരു കലക്കി ചേറിലാ-
ഴ്ന്നമരും പോത്തുകളെന്ന പോലെയായ്!.