Thursday, January 22, 2015

കാവ്യകേളി - ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്

കാവ്യകേളി - 
ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്


ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാനതല കാവ്യകേളി മത്സരത്തിൽ ഇന്ദുലേഖയ്ക്ക് എ' ഗ്രേഡ് ലഭിച്ച സന്തോഷം പങ്കിടുന്നു.

മത്സരാവലോകനം:

ഭാഷാവൃത്ത നിബദ്ധമായ കവിതകളുടെ അർത്ഥപൂർണ്ണതയുള്ള എട്ടുവരികൾ വീതമാണു മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അക്ഷരശുദ്ധി,കാവ്യഭംഗി, ഭാവം,വൃത്തശുദ്ധി ഇവയാണു പ്രധാനം. കവിതചൊല്ലലില്‍ മൗലികതയും അക്ഷരശുദ്ധിയും കാത്തു സൂക്ഷിച്ചത് രണ്ട് കുട്ടികള്‍ മാത്രമായിരുന്നു. എങ്കിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എ‘ ഗ്രേഡ് നല്‍കി വിധികര്‍ത്താക്കള്‍ വിഷയത്തിലുള്ള തങ്ങളുടെ അവഗാഹമില്ലായ്മ വെളിവാക്കി! പലകുട്ടികളും വൃത്തങ്ങളുടെ താളമെന്നു അവര്‍ തെറ്റിദ്ധരിച്ച ചില ശൈലികളില്‍ ചൊല്ലി വാക്കുകളെയും വരികളെയും വികലമാക്കിയെങ്കിലും ജഡ്ജിമാര്‍ അതു ശ്രദ്ധിച്ചില്ല എന്നു വേണം കരുതാന്‍. ഒരു കുട്ടി ഗദ്യ കവിതാ ശകലം അവതരിപ്പിച്ചതു പോലും അവര്‍ കണ്ടെത്തിയില്ല. വാക്കുകളാണു കവിതയുടെ ജീവന്‍ എന്നും കവിത ചൊല്ലുമ്പോള്‍ അവയെ കൊല്ലരുതെന്നും കുട്ടികള്‍ക്ക് കരുതല്‍ വേണം. അതില്‍ കവി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാവങ്ങള്‍ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനും കേൾ വിക്കാര്‍ക്കു പകര്‍ന്നു നല്‍കാനും കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണം.