Saturday, February 9, 2013

ബാലവേശ്യ

ബാലവേശ്യ


എന്തൊരു ദുര്‍ഗ്ഗന്ധമീ-
        വാക്കിനു്‌; ബസ്വന്തിനു-
സ്വന്തമാം വ്രണങ്ങള്‍ തന്‍-
        നാറ്റമോ വമിപ്പയാള്‍?

ഹന്ത! കാരുണ്യസ്പര്‍ശം
       കാത്തിരിപ്പവള്‍, വീണ്ടും
നൊന്തെരിഞ്ഞൊടുങ്ങുവാന്‍
       തീര്‍ക്കയോ കെണി? നീതി-
ത്രാസുമായ് ക്കൊടും വേശ്യാ-
       വൃത്തിയില്‍ പ്രവേശിച്ചു
കാശു വാങ്ങിയോയിയാള്‍
        ഇവ്വിധം പുലമ്പുവാന്‍?

ചുട്ടുപൊള്ളുമീ വാക്കാല്‍,
       തീപിടിച്ചിടും കാമ-
ക്കാട്ടു നീതിയോ വിധി-
       ച്ചിട്ടിവന്‍ വിലക്ഷണം?

വെട്ടി നീക്കുകീ വാക്കിന്‍
        ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍  നെഞ്ചിന്‍
        നീറ്റാലായിടും മുന്‍പേ.....

Monday, February 4, 2013

അരുവിപ്പുറത്തു നിന്നു തിരിഞ്ഞു നോക്കുമ്പോൾ

അരുവിപ്പുറത്തു നിന്നു
തിരിഞ്ഞു നോക്കുമ്പോൾ

(രണ്ടു സുഹൃത്തുക്കൾക്കൊപ്പം അരുവിപ്പൂറം സന്ദർശിച്ചിരുന്നു

കഴിഞ്ഞദിവസം.സമയംനട്ടുച്ച. നെയ്യാറിപ്പോഴും

ഒന്നുമറിയാത്തതു പോലെ ഒഴുകുന്നു.....)


ചുട്ടുപൊള്ളുന്നീ മണൽ-
        ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
       നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
       പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
       സൗമ്യമായ് പാടുന്നുവോ?

വന്നുപോയൊരാളെന്റെ
       ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
       പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
      മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
      രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
      കൂരി
രുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
      വിച്ചവർക്കൊരാൾ ഗുരു
നി
ഭയം, നിരാലംബർ-
      ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
      ത്താർന്നു നിൽക്കുന്നൂ ദൃഢം.

എന്മടിത്തട്ടിൽ നീണ്ട
      നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
     വന്മതിൽ
ണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
     മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
     തീർത്തു നതന്നതാം വെട്ടം

പ്രോജ്വലിപ്പിക്കാൻ നിര-
     ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
     ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
      ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
      നീരൊഴുക്കുമായ് നില്പൂ.

ഞങ്ങളൽഭുതാദരാൽ

     പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
     ചന്ദനക്കുളിർസ്പർശം.