Monday, February 4, 2013

അരുവിപ്പുറത്തു നിന്നു തിരിഞ്ഞു നോക്കുമ്പോൾ

അരുവിപ്പുറത്തു നിന്നു
തിരിഞ്ഞു നോക്കുമ്പോൾ

(രണ്ടു സുഹൃത്തുക്കൾക്കൊപ്പം അരുവിപ്പൂറം സന്ദർശിച്ചിരുന്നു

കഴിഞ്ഞദിവസം.സമയംനട്ടുച്ച. നെയ്യാറിപ്പോഴും

ഒന്നുമറിയാത്തതു പോലെ ഒഴുകുന്നു.....)


ചുട്ടുപൊള്ളുന്നീ മണൽ-
        ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
       നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
       പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
       സൗമ്യമായ് പാടുന്നുവോ?

വന്നുപോയൊരാളെന്റെ
       ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
       പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
      മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
      രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
      കൂരി
രുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
      വിച്ചവർക്കൊരാൾ ഗുരു
നി
ഭയം, നിരാലംബർ-
      ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
      ത്താർന്നു നിൽക്കുന്നൂ ദൃഢം.

എന്മടിത്തട്ടിൽ നീണ്ട
      നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
     വന്മതിൽ
ണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
     മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
     തീർത്തു നതന്നതാം വെട്ടം

പ്രോജ്വലിപ്പിക്കാൻ നിര-
     ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
     ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
      ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
      നീരൊഴുക്കുമായ് നില്പൂ.

ഞങ്ങളൽഭുതാദരാൽ

     പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
     ചന്ദനക്കുളിർസ്പർശം.

5 comments:

Cv Thankappan said...

ഹൃദ്യമായ വരികള്‍
ആശംസകള്‍

സൗഗന്ധികം said...

ചന്ദനക്കുളിർസ്പർശം.

ശുഭാശംസകൾ....

ajith said...

കല്ലമ്പലത്ത് ജോലി ചെയ്യുന്ന സമയത്ത് അരുവിപ്പുറത്ത് പോയിട്ടുണ്ട്

കവിതയെപ്പറ്റി എന്ത് പറയണം?

ചന്ദനത്തിന് നല്ല സുഗന്ധം എന്ന് പറയുന്നപോലെയാവും അത്

ajith said...

ഗുരുചരിതമെഴുതുന്ന ഒരു ബ്ലോഗ് നോക്കൂ:

http://krishnanatam.blogspot.com/

ഷാജി നായരമ്പലം said...

നന്ദി കുറിപ്പുകള്‍ക്ക് തങ്കപ്പന്‍ സാര്‍ , സൌഗന്ധികം , അജിത്‌ സാര്‍ ....